Kerala
പാലാ: മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദിക-അല്മായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്സ് ഹൗസില്‍ മെത്രാന്മാരുടെ നേതൃത്വത്തില്‍ നടന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തി.
നസ്രാണികള്‍ ഒന്നിച്ചു നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
മതപരിവര്‍ത്തന നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളില്‍ ഒന്നിച്ചു പോകാമെന്നു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ സൂചിപ്പിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സാമുദായികമായി സംഘടിക്കുക എന്നത് സഭകളുടെ ഐക്യത്തേക്കാള്‍ എളുപ്പവും അവശ്യവുമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു. യോഗത്തില്‍ ഏഴു നസ്രാണി സഭകളില്‍നിന്നായി മെത്രാന്മാരുടെ 11 പ്രതിനിധികള്‍ പങ്കെടുത്തു.
യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നു കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മാര്‍ത്തോമ്മാ സുറിയാനി സഭയില്‍നിന്നു ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, പൗരസ്ത്യ കല്‍ദായ സഭാധ്യക്ഷന് ഔഗിന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.
ഡോ. ജേക്കബ് പുന്നൂസ്, മലബാര്‍ സ്വതന്ത്ര്യ സുറിയാനി തൊഴിയൂര്‍ സഭ അല്മായ ട്രസ്റ്റി ബിനോയി പി. മാത്യു, സീറോ മലബാര്‍ പബ്ലിക് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, ടി.ടി. മൈക്കിള്‍, സീ ന്യൂസ് കോ-ഓര്‍ഡിനേറ്റര്‍ ലിസി കെ. ഫെര്‍ണാണ്ടസ്, നസ്രാണി ജാതൈ്യക്യസംഘം പ്രസിഡന്റ് ഉമ്മച്ചന് വേങ്കടത്ത് എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: സാങ്കേതിക വിദ്യാഭ്യാസം അതിന്റെ പൂര്‍ണതയിലെത്തുന്നത് അതു സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ക്കു പരിഹാരമാകുമ്പോഴാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്റ് ജോസഫ്സ് കോളജിലെ ഐഡിയ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. പ്രായോഗിക നവീകരണത്തിന്റെ ഹബ്ബായി മാറാനുള്ള കോളജിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ബിഷപ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോളജ് ചെയര്മാന് മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍ജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനായുള്ള ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ നയത്തിന്റെ ഭാഗമായുള്ളതാണ് ഈ ഐഡിയ ലാബ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗകര്യങ്ങളോടെയാണ് ഐഡിയ ലാബ് വിഭാവനം ചെയ്തിരിക്കുന്നത്. 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലാബില്‍ ത്രീഡി പ്രിന്റിംഗ്, റോബോട്ടിക്സ്, ഐഒടി, എഐ തുടങ്ങിയ മേഖലകളിലെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഐഡിയ ലാബ് മറ്റു കോളജുകളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കും സംരംഭകര്‍ക്കും ഉപയോഗപ്പെടുത്താം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഓപ്പണ്‍ ഡേ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
കോളജ് ഡയറക്ടര്‍ റവ. ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സീനിയര്‍ മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിഎം വി.എന്‍. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ.ജോസഫ് പുരയിടത്തില്‍, ബര്‍സാര്‍ റവ. ഡോ. ജോര്‍ജ് കാരാംവേലില്‍, ഐഡിയ ലാബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. രാജേഷ് ബേബി, കോ-ഓര്‍ഡിനേറ്റര്‍ സര്‍ജു എസ്. എന്നിവര്‍ നേതൃത്വം നല്കി.
Business
പാലാ: തൃശൂർ അയ്യന്തോൾ ആസ്ഥാനമായ പ്രവർത്തിക്കുന്ന അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ പാലായിൽ പ്രവർത്തനം ആരംഭിച്ചു. മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
അക്വില ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗണ്‍സിലർമാരായ റൂബി ആന്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനു എന്നിവർ പ്രസംഗിച്ചു. ഇതോടെ അക്വിലയ്ക്ക് സംസ്ഥാനത്ത് ആറു ജില്ലകളിൽ ശാഖയായി.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫിന് തോൽവി. പാലാ നഗരസഭ 22 -ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി രജിത പ്രകാശ് വിജയിച്ചു.
രജിത 287 വോട്ടും കേരളാ കോൺഗ്രസ് സ്ഥാനാർഥി 232 വോട്ടും ലഭിച്ചു. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡുകൂടിയാണിത്. അതേ സമയം മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥി ജയിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്. കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി.
Kerala
പാലാ: മാണി സി.കാപ്പൻ എംഎൽഎയുടെ സ്വന്തം വാർഡിൽ കേരള കോൺഗ്രസ് -എം സ്ഥാനാർഥിക്ക് ജയം. എൽഡിഎഫ് സ്ഥാനാർഥി ബൈജു കൊല്ലം പറമ്പിലാണ് ഇവിടെ വിജയിച്ചത്.
കേരള കോൺഗ്രസ് -എം നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിന്റെ ഭാര്യയാണ് ജിജി. ആകെയുള്ള 773 വോട്ടിൽ 496 വോട്ട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ടെലിവിഷൻ ചിഹ്നത്തിൽ മത്സരിച്ച കാപ്പന്റെ പാർട്ടിയായ കെഡിപിയിലെ മിനിയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കെതിരെയുള്ള ജനവിധിയും അംഗീകാരവുമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് -എം നേതാവും നിലവിലെ കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിൽ പറഞ്ഞു.
Kerala
കോട്ടയം: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ഗാലറി തകർന്നുവീണ് എൻസിസി, എൻഎസ്എസ് കേഡറ്റുകൾക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലായിലുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ എൻസിസി കേഡറ്റുകൾ താത്കാലികമായി നിർമിച്ച ഗാലറിയാണ് തകർന്നുവീണത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
കോട്ടയം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അദ്ദേഹം പാലാ ബിഷപ് ഹൗസിലെത്തിയത്. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സഭയുമായുള്ള പ്രശ്നങ്ങള്‍ ബിജെപി പരിഹരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യ വികാരി ജനറാള്‍ മോണ്‍.ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ ചേര്‍ന്ന് രാജീവ് ചന്ദ്രശേഖരെ സ്വീകരിച്ചു.
ബിജെപി നേതാക്കളായ അഡ്വ.ഷോണ്‍ ജോര്‍ജ്, ലിജിന്‍ ലാല്‍, രജ്ഞിത് ജി. മീനാഭവന്‍ തുടങ്ങിയവരും സംസ്ഥാന അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം അദ്ദേഹം മാര്‍ കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി.